പത്തനംതിട്ട: ഇലന്തൂരിൽ നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങൾ ഡി.എൻ.എ പരിശോധനയക്ക് അയക്കും. പത്മയുടേയും റോസ്ലിയുടേയും എന്ന് കരുതുന്ന രണ്ട് ശരീരാവശിഷ്ടങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ഇവ തിരിച്ചറിയാനായി കൊല്ലപ്പെട്ട പദ്മയുടെ മകനെ പൊലീസ് സംഭവസ്ഥലത്ത് എത്തിച്ചെങ്കിലും ഉറപ്പിക്കാനായിട്ടില്ല.
പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് പത്മയുടെ മകൻ ശെൽവരാജ് പറഞ്ഞത്. കഷണങ്ങളായി മുറിച്ചുമാറ്റിയ ശരീരഭാഗം ഇനി ഡി.എൻ.എ പരിശോധനയടക്കമുള്ള ശാസ്ത്രീയ മാർഗങ്ങളിലേക്ക് നീക്കാനാണ് ഉന്നത പൊലീസ് സംഘത്തിന്റെ തീരുമാനം. ശരീരാവശിഷ്ടങ്ങൾ ലഭിച്ചത് കേസിന്റെ തുടർ നടപടിക്രമങ്ങളിൽ അതി നിർണായകമാണ്.