കൊച്ചി- നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ ആരോപണ ഉന്നയിച്ച അതജീവിതക്ക് ഹൈക്കോടതിയുടെ താക്കീത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത സമർപ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിലപാട് സ്വീകരിച്ചത്.
കോടതിക്ക് എതിരായ വിമർശനങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് എന്ന് ചോദ്യത്തിന് പ്രോസിക്യൂഷൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു മറുപടി. അന്വേഷണ സംഘം വിവരങ്ങൾ ചോർത്തി നൽകുന്നുണ്ടോ എന്ന ചോദ്യമാണ് കോടതി തിരിച്ച് ഉന്നയിച്ചത്. കേസിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം കേസിൽ നിന്ന് പിൻമാറണോ എന്ന കാര്യം തീരുമാനിക്കാമെന്ന് അതിജീവിത മറുപടി നൽകി.