Sorry, you need to enable JavaScript to visit this website.

രാജസ്ഥാൻ സ്വദേശിയിൽനിന്ന്  ഒന്നേകാൽ കോടിയുടെ സ്വർണം പിടിച്ചു

എക്‌സൈസ് സംഘം സ്വർണം പിടികൂടിയ പ്രതിക്കൊപ്പം.

പാലക്കാട് - ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ. കുഴൽമന്ദം എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയും ചിതലി ജംഗ്ഷനിൽ ഇന്നലെ നടത്തിയ വാഹന പരിശോധനയിലാണ് പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ രേഖകളില്ലാതെ ഒളിപ്പിച്ചു കടത്തിയ 4.223 കി.ഗ്രാം സ്വർണ ആഭരണങ്ങളുമായി രാജസ്ഥാൻ സ്വദേശിയായ പിന്റു സിംഗയെ (35) പിടികൂടിയത്. ബാഗിനുള്ളിൽ രഹസ്യ അറ നിർമിച്ച് അതിനുള്ളിലായിരുന്നു ഇയാൾ സ്വർണം സൂക്ഷിച്ചിരുന്നത്. പെട്ടെന്ന് ശ്രദ്ധയിൽ പെടാതിരിക്കാൻ ബാഗിൽ നിറയെ വസ്ത്രങ്ങൾ അടുക്കി വെച്ചിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ഉദയകമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇതേ സ്ഥലത്ത് നടത്തിയ പരിശോധനയിൽ 13 കിലോഗ്രാം സ്വർണവും അരക്കോടി രൂപയുടെ വജ്രവും എക്‌സൈസ് പിടികൂടിയിരുന്നു. പാലക്കാട് അസി. എക്‌സൈസ് കമ്മീഷണർ എം.എസ്.വിജയൻ, ആലത്തൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജശേഖരൻ എന്നിവർ സ്ഥലത്തെത്തി പ്രതിയെ ചോദ്യം ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിക്കൊണ്ടു വന്ന സ്വർണമാണിതെന്ന് പ്രതി സമ്മതിച്ചു. എന്നാൽ തൃശൂരിൽ ആർക്ക് കൈമാറാനാണ് സ്വർണം കടത്തി കൊണ്ടുവന്നത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. പിടിച്ചെടുത്ത സ്വർണം ജി.എസ്.ടി വകുപ്പിന് കൈമാറി.
പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ജി.ഉദയകുമാർ, പ്രിവന്റീവ് ഓഫീസർമാരായ സെയ്ദ് മുഹമ്മദ്, മനോജ് കുമാർ, സുരേഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, സജീവ്, മധു, പ്രേമകുമാരി, ഡ്രൈവർ രാധാകൃഷണൻ എന്നിവർ പങ്കെടുത്തു.

 

Latest News