Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം; ഇൻഡിഗോ മാനേജർ നൽകിയത് വ്യാജ റിപ്പോർട്ടെന്ന് സതീശൻ

തിരുവനന്തപുരം- മുഖ്യമന്ത്രിക്കെതിരെ ഇൻഡിഗോ വിമാനത്തിലുണ്ടായ പ്രതിഷേധം സംബന്ധിച്ച് ഇൻഡിഗോ എയർപോർട്ട് മാനേജർ പോലീസിന് നൽകിയ റിപ്പോർട്ട് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എയർപോർട്ട് മാനേജർ കണ്ണൂർ സ്വദേശിയാണെന്നും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ഇത്തരമൊരു റിപ്പോർട്ട് നൽകിയതെന്നും റിപ്പോർട്ടിൽ നിന്ന് ഇ.പി ജയരാജന്റെ പേര് ഒഴിവാക്കിയത് ദുരൂഹമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

വ്യാജ റിപ്പോർട്ട് നൽകിയതിന് ഇൻഡിഗോ എയർപോർട്ട് മാനേജർ മറുപടി പറയേണ്ടി വരും. പ്രതിഷേധക്കാരെ തള്ളി നിലത്തിട്ടെന്ന് റിപ്പോർട്ടിൽ ഇല്ല. കുറ്റവാളിയായ ജയരാജനെ രക്ഷിക്കാനാണ് റിപ്പോർട്ടിൽ ശ്രമിച്ചിരിക്കുന്നത്. കൊല്ലാൻ ശ്രമിച്ചെന്ന് പറയുന്നതും കള്ളത്തരമാണ്. മുഖ്യമന്ത്രി പുറത്തുപോയതിന് ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്ന് ഇ.പി.ജയരാജനും കോടിയേരി ബാലകൃഷ്ണനും പറഞ്ഞിട്ടുണ്ട്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചതിന് ശേഷമാണ് കൊല്ലാൻ ശ്രമിച്ചെന്നും മദ്യലഹരിയിൽ ആയിരുന്നെന്നുമുള്ള കള്ളം ജയരാജൻ പറഞ്ഞത്. വ്യാജ റിപ്പോർട്ട് നൽകിയ ഇൻഡിഗോ മാനേജർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിമാന കമ്പനിക്ക് കത്ത് നൽകിയെന്നും സതീശൻ പറഞ്ഞു. 

Latest News