തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
സ്വപ്ന ആരോപിച്ച പോലെയൊരു കോളേജില്ല. അതിന് വേണ്ടി ഇടപെട്ടിട്ടില്ല. ശൂന്യതയിൽനിന്നുള്ള കാര്യമാണ് അവർ പറയുന്നത്. ഷാർജ ഷെയ്ഖിനെ നേരിട്ട് കണ്ടിട്ടില്ല. കേരളത്തിന്റെ മൂന്നിരട്ടി വരുമാനമുള്ള ഷാർജയിലെ ഷെയ്ഖിനും കോൺസുലേറ്റിനും കൈക്കൂലി കൊടുത്താൽ ആരെങ്കിലും വിശ്വസിക്കുമോ, അങ്ങിനെ കൈക്കൂലി വാങ്ങാൻ നിൽക്കുന്ന ആളാണോ അദ്ദേഹമെന്നും ശ്രീരാമകൃഷ്ണൻ ചോദിച്ചു.
ശ്രീരാമകൃഷ്ണന്റെ സുഹൃത്ത് നിയന്ത്രിക്കുന്ന കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന് വഴിവിട്ട് ഇടപെട്ടു എന്നാണ് ശ്രീരാമകൃഷ്ണന് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ചത്. നടപടികൾ വേഗത്തിലാക്കാൻ കോൺസുലേറ്റ് ജനറലിന് ശ്രീരാമകൃഷ്ണൻ കൈക്കൂലി കൊടുത്തുവെന്നും സ്വപ്നയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നു.