Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ക്രീമിലെയർ പരിധി എട്ട് ലക്ഷമാക്കി

തിരുവനന്തപുരം- പിന്നോക്ക വിഭാഗങ്ങളുടെ മേൽതട്ട് (ക്രീമിലെയർ) പരിധി എട്ട് ലക്ഷം രൂപയായി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉത്തരവ് ഇറങ്ങുന്ന തീയതി മുതലായിരിക്കും ഇതിന് പ്രാബല്യമുണ്ടാകുക. 
നിലവിൽ ആറ് ലക്ഷം രൂപയാണ് മേൽത്തട്ട് പരിധി. കേന്ദ്ര സർക്കാർ മേൽതട്ട് പരിധി എട്ട് ലക്ഷമാക്കി ഉയർത്തി ഉത്തരവിറക്കുകയും സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തുവെങ്കിലും കേരളം അത് നടപ്പാക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ ഇക്കാര്യം പുറത്തു വന്നതോടെ സർക്കാരിന്  തീരുമാനം മാറ്റേണ്ടി വരികയായിരുന്നു. രണ്ടാഴ്ച മുമ്പ് തന്നെ പരിധി ഉയർത്താൻ സർക്കാരിൽ ധാരണയായി. മന്ത്രിസഭക്കുള്ള കുറിപ്പും നേരത്തെ തയാറായിരുന്നു. ഇന്നലത്തെ മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയായിരുന്നു. മെഡിക്കൽ, എൻജിനീയറിംഗ് പ്രവേശന സംവരണം, ജോലി സംവരണം, വിവിധ ആനുകൂല്യങ്ങൾ, സ്‌കോളർഷിപ്പുകൾ, സമാശ്വാസ തൊഴിൽ ദാനം തുടങ്ങിയവക്കൊക്കെ മേൽത്തട്ട് പരിധി ബാധകമാണ്.
പരിധി എട്ട് ലക്ഷമാക്കി 2017 സെപ്റ്റംബർ 13 ന് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ അതിന് പ്രാബല്യവുമുണ്ടായി. എന്നാൽ കേരളത്തിൽ തീരുമാനം വൈകിയതോടെ  ഉത്തരവ് ഇറങ്ങുന്നത് മുതൽ പ്രാബല്യമേ കിട്ടുകയുള്ളൂ. കേന്ദ്ര തീരുമാന കാലത്തേക്ക് മുൻകാല പ്രാബല്യം കിട്ടില്ല. 
സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യം നൽകി കേന്ദ്ര സർക്കാർ എട്ട് ലക്ഷമാക്കി ഉയർത്തിയത് കേരളത്തിൽ നിഷേധിച്ചതോടെ ഇവിടുത്തെ ഒരു വിഭാഗം കുട്ടികൾക്ക് വരാൻ പോകുന്ന മെഡിക്കൽ പ്രവേശനത്തിൽ അടക്കം അവസര നഷ്ടം വരും. ഇതിൻെറ അപേക്ഷാ നടപടികൾ നേരത്തെ പൂർത്തിയായിക്കഴിഞ്ഞു. കേന്ദ്രത്തിൽ മേൽതട്ട് പരിധി എട്ട് ലക്ഷവും കേരളത്തിൽ ആറ് ലക്ഷവും പരിധി എന്ന സ്ഥിതിയാണ് വന്നത്. സംസ്ഥാനത്തേക്ക് അപേക്ഷ നൽകിയിരിക്കുന്നത് ആറ് ലക്ഷം പരിധി വെച്ചാണ്. പ്രവേശന പരീക്ഷയുടെ അപേക്ഷക്ക് മുമ്പ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സർക്കാരിനാകുമായിരുന്നുവെങ്കിലും അത് ചെയ്തില്ല. കിട്ടിയ ഉത്തരവ് തീരുമാനം എടുക്കാതെ മാറ്റിവെക്കുകയായിരുന്നു.
പരിധി ഉയർത്തേണ്ടെന്ന തീരുമാനം സർക്കാർ തിരുത്തി


 

Latest News