Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌കൂളിന് മുന്നിലെ മരത്തില്‍ ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍: പോലീസിനെതിരെ ആത്മഹത്യ കുറിപ്പ്

കൊല്ലം- ശാസ്താംകോട്ട ഭരണിക്കാവ് ജെ.എം.എച്ച്.എസിന് മുന്നില്‍ ദേശീയ പാതയോരത്തെ മരത്തില്‍ സ്വകാര്യ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തെക്കുംഭാഗം നടുവത്തുചേരി മോഹനവിലാസത്തില്‍ മനു(38) ആണ് മരിച്ചത്. കുടുംബ വീടുമായി ഇയ്യാള്‍ അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കൊട്ടാരക്കര- പുത്തൂര്‍ - തെങ്ങമം റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു.അടുത്ത കാലത്തായി ടിപ്പര്‍ ലോറിയിലായിരുന്നു ജോലി.കൊട്ടാരക്കര കോട്ടാത്തല സ്വദേശിയായ യുവതിയെ 15 വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ച ശേഷം പിന്നീട് ഇവരെ ഉപേക്ഷിച്ചു.ഈ ബന്ധത്തില്‍ 14 വയസുള്ള ഒരു മകനുണ്ട്. നിയമപരമായി ബന്ധം വേര്‍പെടുത്താതെ ശാസ്താംകോട്ട പള്ളിക്കശേരിക്കല്‍ സ്വദേശിയായ യുവതിക്കും അവരുടെ 10 വയസുള്ള മകള്‍ക്കുമൊപ്പം കഴിഞ്ഞു വരികയായിരുന്നു. ഈ യുവതിയും ആദ്യ വിവാഹം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നില്ല.അതിനിടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ശാസ്താംകോട്ട പോലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളതായാണ് വിവരം.
പള്ളിക്കശേരിക്കലില്‍ രണ്ടാം ഭാര്യയുടെ 10 വയസുള്ള മകള്‍ കളിക്കാന്‍ പോകുന്ന ഗ്രൗണ്ടില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് ഇതിന് കാരണമത്രേ. സമാന പ്രായക്കാരായ മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കവേ മുതിര്‍ന്ന് മറ്റ് കുട്ടികള്‍ ഇവര്‍ക്കിടയിലൂടെ സൈക്കിള്‍ ചവിട്ടി ശല്യപ്പെടുത്തിയത് കുട്ടികള്‍ തമ്മില്‍ വാക്ക് തര്‍ക്കത്തിനിടയാക്കുകയും വീടുകളിലെത്തി പരാതി പറയുകയുന്നതിനും കാരണമായി.
ഇതില്‍ പ്രകോപിതനായ മനു കളിസ്ഥലത്തെത്തി ഭീഷണി മുഴക്കുകയും കളിസ്ഥലം നശിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് പ്രദേശവാസികളായ ചിലര്‍ മനുവിന്റെ വീട്ടിലെത്തി ഇത് ചോദ്യം ചെയ്തപ്പോള്‍ മനു അവരെ തള്ളിയിടുകയും മറ്റും ചെയ്തതായി പറയുന്നു.കഴിഞ്ഞ 23 ന് ഇവര്‍ ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കുകയും പോലീസ് ഇരുകൂട്ടരെയും വിളിപ്പിച്ച് ചര്‍ച്ച ചെയ്ത് വിടുകയും ചെയ്തു.എന്നാല്‍ തന്റെ ഭാഗം പോലീസ് കേട്ടില്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നും തന്നെ മാത്രം പ്രതിയാക്കിയതിലുള്ള
മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കത്തിലുള്ളതായാണ് സൂചന.പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനുള്ള തീരുമാനത്തെ ഭാര്യ എതിര്‍ത്തതും മനോവിഷമത്തിന് ഇടയാക്കിയതായി പറയപ്പെടുന്നു. സമീപത്ത് ഒരു ഇരു ചക്രവാഹനവുമുണ്ട്.  കാലില്‍ ചെരിപ്പ് ഊരിപ്പോയിട്ടില്ല. കൈയില്‍ ഗ്രിപ്പ് ബാന്‍ഡ് ധരിച്ചിട്ടുണ്ട്. രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.

 

Latest News