തിരുവനന്തപുരം- ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റും രാജ്യസഭാ എം.പിയുമായ എ.എ റഹീമിന് അറസ്റ്റ് വാറന്റ്. കേരള യൂണിവേഴ്സിറ്റി സ്റ്റുഡൻസ് സർവീസസ് മേധാവിയും പ്രൊഫസറുമായ വിജയലക്ഷ്മിയുടെ ഹരജിയിലാണ് നടപടി.
നേരിട്ട് ഹാജരാകണമെന്ന നിർദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ അന്യായതടങ്കലിൽ വച്ച് ഭീക്ഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന പരാതിയിലാണ് നടപടി.
റഹിമുൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ.