Sorry, you need to enable JavaScript to visit this website.

സി.പി.ഐയില്‍ ചേരുന്നവരെ ശരിപ്പെടുത്താമെന്ന ധാരണ വേണ്ട- പന്ന്യന്‍

കണ്ണൂര്‍- മനുഷ്യ ജീവനെടുക്കുന്നവര്‍  രാഷ്ട്രീയ പാര്‍ട്ടി അല്ലെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐയിലേക്ക് വരുന്നവരെ ശരിപ്പെടുത്തിയേക്കാം എന്ന ധാരണ വിലപ്പോവില്ല, അടിക്ക് തിരിച്ചടി സി.പി.ഐയിലില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 100 ശതമാനവും കൊലപാതകത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് സി.പി.ഐയെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു. തളിപ്പറമ്പില്‍ സി.പി.എം മുന്‍ ഏരിയ കമ്മിറ്റിയംഗം കോമത്ത് മുരളീധരനടക്കം സി.പി.ഐയില്‍ ചേര്‍ന്ന ശേഷം തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ജനങ്ങള്‍ ഇഷ്ടപ്പെടുന്ന  പാര്‍ട്ടിയിലേക്ക് വരുന്നവരെ ശരിപ്പെടുത്താമെന്ന് ധാരണ വേണ്ടെന്ന മുന്നറിയിപ്പും പന്ന്യന്‍ നല്‍കി. ഏകാധിപത്യവും അരാജകത്വവുമാണെന്ന് ആരോപിച്ച് കണ്ണൂരില്‍ മാന്തംകുണ്ടില്‍ 20 സി.പി.എം പ്രവര്‍ത്തകര്‍ സി.പി.ഐയിലേക്ക് പോയത് ആഴ്ചകള്‍ക്ക് മുന്‍പാണ്. എറണാകുളം കാലടിയില്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന രണ്ട് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചത് ഏതാനും ദിവസം മുന്‍പാണ്. ഇതിന് ശേഷം ആദ്യമായാണ് സംസ്ഥാന നേതാക്കളില്‍ ഒരാള്‍ ശക്തമായി ആക്രമണത്തിനെതിരെ പ്രതികരിക്കുന്നത്.

 

Latest News