Sorry, you need to enable JavaScript to visit this website.

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പ്രവര്‍ത്തകന് പോലീസ് മര്‍ദനമെന്ന് എസ്.ഡി.പി.ഐ

ആലപ്പുഴ- രഞ്ജിത് വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് പോലിസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവിയാണ് ആരോപണം ഉന്നയിച്ചത്. ഫിറോസ് എന്ന 25കാരനെയാണ് പോലിസ് മര്‍ദ്ദിച്ചതെന്നും മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ കെട്ടിത്തൂക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
മണ്ണഞ്ചേരിയില്‍നിന്നാണ് ഫിറോസിനെ പിടിച്ചുകൊണ്ടുപോയത്. ഡിവൈഎസ്പി ഓഫിസില്‍ ക്യാമറയുള്ളത് കൊണ്ട് എആര്‍ കാംപില്‍ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് ഇരുട്ടിലേക്ക് മാറ്റി നിര്‍ത്തിയാണ് ഫിറോസിനെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരാവസ്ഥയിലായതോടെ ഫിറോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്രം പോകാത്ത അവസ്ഥയിലാണ് ഫിറോസ് ഇപ്പോഴെന്നും അഷറഫ് മൗലവി പറഞ്ഞു.

 

Latest News