Sorry, you need to enable JavaScript to visit this website.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിയെടുത്ത് ബലാത്സംഗം ചെയ്ത പ്രതി 16 കൊല്ലത്തിന് ശേഷം പിടിയിൽ

എം.പി.രാകേഷ്.

കണ്ണൂർ-പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടികൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റെയിൽവെ സ്‌റ്റേഷനിൽ തള്ളിയ പിടികിട്ടാപ്പുള്ളിയെ  16 വർഷത്തിന് ശേഷം
പോലീസ് സാഹസികമായി പിടികൂടി. കാസർക്കോട് ചെറുവത്തൂർ കൈതക്കാട് സ്വദേശി എം.പി.രാകേഷിനെ (41) യാണ് കണ്ണൂർ  ടൗൺ സ്‌റ്റേഷൻ പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽനിന്ന് പിടികൂടിയത്.
2005 സപ്തംബർ മൂന്നിന് കണ്ണൂർ പള്ളിക്കുന്നിലെ പ്രായപൂർത്തിയാകാത്ത 15 ഉം 14 ഉം വയസുള്ള സഹോദരങ്ങളെ പ്രലോഭിപ്പിച്ച് സുഹൃത്തായ മുഴുപ്പിലങ്ങാട്ടെ കെ.പി. രൂപേഷിനൊപ്പം തട്ടികൊണ്ടു പോയി മൈസൂരിലും ചെന്നൈയിലും പീഡനത്തിനിരയാക്കി ദിവസങ്ങൾക്ക് ശേഷം തലശേരി റെയിൽവെ സ്‌റ്റേഷനിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ പ്രതിയാണ് രാകേഷ്. സംഭവ ശേഷം വിദേശത്തും മറ്റും ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 2008 ൽ കണ്ണൂർ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Latest News