തിരുവനന്തപുരം- സംസ്ഥാനത്ത് വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ നിയമനിർമാണത്തനു നടപടികള്‍ ആരംഭിച്ചു. വ്യവസായങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശിക്ഷാ നടപടി ഉള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്ന ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ അവതരിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വ്യവസായികളുടെ പരാതി പരിഹരിക്കാന്‍ സംസ്ഥാന-ജില്ലാതല സമിതികള്‍ രൂപീകരിക്കും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകളും അംഗീകരിക്കേണ്ടിവരുമെന്നും ഇതോടെ വ്യവസായരംഗത്തെ പരാതികള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത നിയമസഭാ സമ്മേളനത്തില്‍ത്തന്നെ ബില്‍ പാസ്സാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നു. വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാതികള്‍ക്കും ഇതോടെ പരിഹാരമുണ്ടാകും- മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പലവകുപ്പുകളില്‍നിന്നുള്ള അനുമതി പല ഘട്ടങ്ങളായി ലഭിക്കുമ്പോള്‍ അതിന് കാലതാമസം നേരിടുന്നു എന്ന പരാതി വ്യവസായികള്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഒരു നിശ്ചിത മുതല്‍മുടക്കിന് മുകളിലേയ്ക്കുള്ള വ്യവസായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ജില്ലാ-സംസ്ഥാന തല സമിതികള്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്നത്.