കണ്ണൂര്‍- പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന് 48 വര്‍ഷം കൂടി ജീവിച്ച കൊച്ചി സ്വദേശിയായ അബ്ദുല്‍ ജബ്ബാര്‍ (83) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
ന്യൂമാഹി കുന്നാംകളത്തായിരുന്നു താമസം. ഭാര്യ- സാബിറ. മക്കള്‍: ശുഹൈബ്, ജാബിര്‍ (കുവൈത്ത്), ജസീറ. ജാമാതാക്കള്‍: ആയിഷ സുമിത്ത്, സമീറ മാളിയേക്കല്‍, മുഹ്‌സിന്‍.
ദുബായിലെ ജോലിസ്ഥലത്തേക്കു മടങ്ങുന്നതിന് മംഗലാപുരത്തുനിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ 1973 ജനുവരി ജനുവരി 31-ന് പൂനെക്കടുത്തുണ്ടായ ബസ്സപകടത്തില്‍ രക്ഷപ്പെട്ട ഇദ്ദേഹത്തിന്റെ കഥ അവിശ്വസനീയമായിരുന്നു.
മരിച്ചെന്നു ഡോക്ടമാര്‍ വിധിയെഴുതിയ അദ്ദേഹത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ടേബിളിലെത്തിച്ചിരുന്നു. തലയോട്ടിയില്‍ പതിഞ്ഞ ആദ്യ അടിയില്‍ കൈവിരല്‍ ചെറുതായൊന്ന് ചലിച്ചതായി ഡോക്ടര്‍ കണ്ടെത്തി. ഉടന്‍ വേണ്ട ചികിത്സ നല്‍കി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചെടുക്കുകയായിരുന്നു. തലയോട്ടിയിലെ ആ അടിയില്‍ അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു.
അബ്ദുല്‍ജബ്ബാർ സ്വന്തം കഥ പറയുന്ന പഴയ വീഡിയോകള്‍.