Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചത് ടി.പി കേസിലെ പ്രതി ഷാഫി

കണ്ണൂർ- കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്ക് ഒപ്പം. അർജുൻ ആയങ്കിയുമായി കണ്ണൂരിൽ തെളിവെടുപ്പിന് എത്തിയ കസ്റ്റംസ് സംഘം മുഹമ്മദ് ഷാഫിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. ഷാഫി സഹായിച്ചെന്ന് അർജ്ജുൻ ആയങ്കിയും മൊഴി നൽകിയിട്ടുണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന. ടിപി വധക്കേസിൽ പരോളിലാണ് നിലവിൽ മുഹമ്മദ് ഷാഫി.

ആയങ്കിയുമായുള്ള കസ്റ്റംസ് തെളിവെടുപ്പ് തുടരുകയാണ്. ഇയാളുടെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് കസ്റ്റംസ്. ഫോൺ കളഞ്ഞ് പോയെന്ന ആർജുൻ ആയങ്കിയുടെ മൊഴി യുക്തിരഹിതമാണെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഫോൺ കൈമാറാതിരിക്കാൻ അർജുൻ മനപൂർവം കളവ് പറയുന്നുവെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. ഇതിനിടെ തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ അർജുന്റെ ഭാര്യക്ക് കസ്റ്റംസ് നോട്ടീസ് നൽകി.

പുലർച്ചെ കൊച്ചിയിൽ നിന്നും കണ്ണൂരിലെത്തിച്ച അർജുൻ ആയങ്കിയുമായി വളംപട്ടണം പുഴയുടെ സമീപത്താണ് കസ്റ്റംസിന്റെ ആദ്യ തെളിവെടുപ്പ് നടന്നത്. ഇവിടെയാണ് കാർ ഒളിപ്പിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്. കാർ ഒളിപ്പിച്ച് ഓടി പോകുന്നതിനിടെ ഫോൺ കളഞ്ഞ് പോയെന്ന അർജുൻ ആയങ്കിയുടെ മൊഴി കസ്റ്റംസ് വിശ്വാസത്തിലെടുത്തിട്ടില്ല. അരക്കൊപ്പം വെള്ളമുള്ള പുഴയിൽ ഫോൺ കളഞ്ഞുവെന്നായിരുന്നു ആദ്യമൊഴി. കൂടുതൽ പരിശോധനക്കായി ആർജുന്റെ അഴീക്കലിലെ കപ്പക്കടവിലെ വീട്ടിലും പരിശോധന നടത്തി.
 

Latest News