Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ സി.പി.എം കോഴിക്കോട്  ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നൊഴിവാക്കി

കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ കുറ്റിയാടിയിലുണ്ടായ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ തിരുത്തല്‍ നടപടിയുമായി സിപിഎം. പ്രതിഷേധത്തിന് ഒത്താശ നല്‍കിയെന്നാരോപിച്ച് മുതിര്‍ന്ന സിപിഎം നേതാവും കുറ്റിയാടി എംഎല്‍എയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കി. കുറ്റിയാടിയില്‍ നടന്ന വിമത നീക്കത്തെപ്പറ്റി സിപിഎം ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് കുഞ്ഞമ്മദ് കുട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തിനെതിരെ കുഞ്ഞമ്മദ് കുട്ടി അപ്പീല്‍ നല്‍കിയിട്ടുണ്ട്.
പാര്‍ട്ടി നയത്തിന് വിരുദ്ധമായുള്ള അച്ചടക്കലംഘനത്തില്‍ പാര്‍ട്ടി കമ്മീഷനെ വച്ചു അന്വേഷണം നടത്തിയ ശേഷമാണ് സിപിഎം സാധാരണ നടപടിയെടുക്കാറുള്ളത്. എന്നാല്‍ അന്വേഷണ കമ്മീഷനോ മറ്റു റിപ്പോര്‍ട്ടുകളോ ഇല്ലാതെയാണ് കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ സിപിഎം ജില്ലാ നേതൃത്വം സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വേരോട്ടമില്ലാത്ത കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കുറ്റിയാടി സീറ്റ് മത്സരിക്കാനായി വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കുറ്റിയാടിയില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയത്. കുറ്റിയാടിയിലേയും പൊന്നാനിയിലേയും പരസ്യപ്രതിഷേധം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതിഷേധവുമായി റോഡിലിറങ്ങിയവര്‍ കുഞ്ഞമ്മദ് കുട്ടിയെ അവിടെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന് പിന്നാലെ കുറ്റിയാടി സീറ്റ് സിപിഎമ്മിന് വിട്ടു നല്‍കാന്‍ മാണി വിഭാഗം തീരുമാനിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിന്റെ പേര് ആദ്യം ഈ സീറ്റിലേക്ക് പറഞ്ഞു കേട്ടെങ്കിലും ഒടുവില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ ഇവിടെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഭാര്യയായ കെ.കെ.ലതികയായിരുന്നു 2011ല്‍ കുറ്റിയാടിയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാത്ഥിയായി മത്സരിച്ചു ജയിച്ചത്. എന്നാല്‍ 2016ല്‍ മുസ്‌ലിം ലീഗിലെ പാറക്കല്‍ അബ്ദുള്ളയോട് നേരിയ ഭൂരിപക്ഷത്തിന് അവര്‍ പരാജയപ്പെട്ടു. ശക്തികേന്ദ്രത്തില്‍ ലതികയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പാര്‍ട്ടിക്കുള്ളിലെ അഭ്യന്തരപ്രശ്‌നങ്ങളാണെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. അന്നു മുതല്‍ നിലനിന്ന അസ്വരാസ്യങ്ങളാണ് 2021ലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ വലിയ പ്രതിഷേധമായി പുറത്തു വന്നത്.
 

Latest News