Sorry, you need to enable JavaScript to visit this website.

വധശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട കൃഷ്ണന്‍ നാടണഞ്ഞു; ലുലുവിനും യൂസഫലിക്കും നന്ദി

കൃഷ്ണന്റെ അമ്മ ചന്ദ്രിക, ഭാര്യ വീണ, മകന്‍ അദൈ്വത്, സഹോദരന്‍ ബിന്‍സണ്‍.

അബുദാബി- പ്രമുഖ വ്യവസായി എം.എ. യുസഫലിയുടേയും ലുലു ഗ്രൂപ്പിന്റേയും കാരുണ്യത്തിനു നന്ദി. വധശക്ഷയില്‍നിന്ന് രക്ഷപ്പെട്ട മലയാളി ഡ്രൈവര്‍ തൃശൂര്‍ പുത്തന്‍ ചെറവട്ട ബെക്‌സ് കൃഷ്ണന്‍  ഒമ്പതു വര്‍ഷത്തിനുശേഷം നാട്ടിലേക്കുള്ള വിമാനം കയറി.
2012 സെപ്റ്റംബറില്‍ സുഡാനി ബാലന്‍ വാഹനം കയറി മരിച്ചതിനെ തുടര്‍ന്നാണ് ബെക്‌സ് കൃഷ്ണന്‍ ജയിലിലായതും തുടര്‍ന്ന് വധശിക്ഷക്ക് വിധിക്കപ്പെട്ടതും. മരിച്ച സുഡാനി ബാലന്റെ കുടുംബത്തിന് അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കിയാണ് എം.എ. യുസഫലി 45 കാരനായ കൃഷ്ണന്റെ മോചനം സാധ്യമാക്കിയത്.  
ചൊവ്വാഴ്ച രാത്രി യു.എ.ഇ സമയം 8.32ന് ഇത്തിഹാദിന്റെ ഇ.വൈ 280 വിമാനത്തിലാണ് ബെക്‌സ് കൃഷ്ണന്‍ നാട്ടിലേക്ക് തിരിച്ചത്. അബൂദബി അല്‍ വത്ബ ജയിലില്‍ നിന്ന് അധികൃതര്‍ നേരിട്ട് അബൂദബി വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഔട്ട്പാസ് കഴിഞ്ഞ ദിവസം അധികൃതര്‍ നല്‍കിയിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2021/06/08/family.jpg

കൃഷ്ണന്റെ അമ്മ ചന്ദ്രിക, ഭാര്യ വീണ, മകന്‍ അദൈ്വത്, സഹോദരന്‍ ബിന്‍സണ്‍.

അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി ഒരു കോടി രൂപ നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്. 

2012 സെപ്തംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിനെ ജയിലിലാക്കിയ അപകടം. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പോലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു.

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.  സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു വിധി.

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയുമായി ബന്ധപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്തിരുന്നു.

വർഷങ്ങൾ നീണ്ട ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പു നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്സിന്റെ മോചനത്തിനു വഴി തുറന്നത്.   നഷ്ടപരിഹാരമായി അഞ്ച് ലക്ഷം ദിർഹം  കഴിഞ്ഞ ജനുവരിയിലണ് യൂസഫലി കോടതിയിൽ കെട്ടിവെച്ചത്.

 

Latest News