Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി.പി.എം മാഫിയകളുടെ പിടിയില്‍, ചെറുപ്പക്കാർക്ക് അവഗണന-പി.എസ്. ജ്യോതിസ്

ചേർത്തല- സിപിഎം ചില മാഫിയകളുടെ പിടിയിലാണെന്നും  നിരവധി ചെറുപ്പക്കാർ അവഗണന സഹിക്കുന്നുണ്ടെന്നും പാർട്ടി വിട്ട് ബിഡിജെഎസില്‍ ചേർന്ന അഡ്വ. പി.എസ്. ജ്യോതിസ്.    ചേർത്തലയിലെ എൻഡിഎ സ്ഥാനാർഥിയാണ് ഇദ്ദേഹം.

സിപിഎമ്മിൽ അവഗണന നേരിടുന്ന ചെറുപ്പക്കാരെല്ലം പാർട്ടി വിട്ട് ഉടൻ പുറത്തുവരും. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും ഇത്തവണ സ്ഥാനാർഥി പട്ടികയിൽനിന്ന് ഒഴിവായത് അവഗണനയുടെ തെളിവാണെന്നും ജ്യോതിസ് പറഞ്ഞു.

പാർട്ടിയിലെ ചെറുപ്പക്കാരോട് ചില നേതാക്കൾ കാണിക്കുന്ന അവഗണന തന്നെ വേദനിപ്പിച്ചു. നിരവധി പേർക്ക് അവസരം ലഭിക്കുന്നില്ല. ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തന്നോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പലരും വീടുകളിൽ കഴിയുകയാണെന്നും ജ്യോതിസ് വ്യക്തമാക്കി.

മാർക്സിസം കാലഹരണപ്പെട്ട ആശയമായി മാറുന്നു. പുതിയ ആശയങ്ങളിലൂടെ ജനങ്ങളിലെത്തുക എന്ന തോന്നലാണ് സി.പി.എം ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്ലെന്നും ജ്യോതിസ്  വ്യക്തമാക്കി.

തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന ജ്യോതിസ് സിപിഎം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. അരൂരിൽ സ്ഥാനാർഥിത്വത്തിന് പരിഗണിക്കാത്തതിനെത്തുടർന്നാണ് ജ്യോതിസ് പാർട്ടി വിട്ടത്.

25 വർഷത്തിലധികമായി സി.പി.എം പ്രവർത്തകനായിരുന്നു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറായുള്ള ജ്യോതിസിന്‍റെ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായിരുന്ന എൻ.പി. തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂരിൽ ഏറെ ബന്ധമുണ്ട്.

മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി.എസ്. ശ്രീനിവാസൻ പിതാവിന്‍റെ അമ്മാവനാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി.കെ. സുരേന്ദ്രന്‍റെ മകനായ ജ്യോതിസ് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗമാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനാണ്.

 

Latest News