Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഇടതു തുടര്‍ച്ചയെന്ന് സര്‍വേ, ബംഗാളില്‍ മമത


തിരുവനന്തപുരം- കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ച് എ.ബി.പി-സീവോട്ടര്‍ ഒപീനിയന്‍ പോള്‍ ഫലം. 83-91 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് അധികാരം നിലനിര്‍ത്തും. യു.ഡി.എഫ് 47-55 സീറ്റ് നേടുമ്പോള്‍ ബി.ജെ.പി 02 സീറ്റ് നേടുമെന്നും അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.

കേരളം ആകെ സീറ്റ് 140; എല്‍.ഡി.എഫ്: 83-91, യു.ഡി.എഫ്: 47-55, ബി.ജെ.പി 02, മറ്റുള്ളവര്‍: 02

തമിഴ്‌നാട്ടില്‍ യു.പി.എ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. ഡി.എം.കെ, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടുന്ന യു.പി.എ സഖ്യം 154-162 സീറ്റുകള്‍ നേടും. എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യം 5866 സീറ്റുകള്‍ നേടുമെന്ന് പോള്‍ ഫലം പറയുന്നു.

തമിഴ്‌നാട് ആകെ സീറ്റ് 234; യു.പി.എ: 154-162, എന്‍.ഡി.എ: 58-66, എം.എന്‍.എം: 26, എ.എം.എം.കെ:15

പുതുച്ചേരിയില്‍ ആദ്യമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നാണ് ഫലം. കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.

പുതുച്ചേരി ആകെ സീറ്റ്30; ബി.ജെ.പി:17-21, കോണ്‍ഗ്രസ്:8-12

അസമില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അഭിപ്രായ സര്‍വേ.

അസം ആകെ സീറ്റ്126; ബി.ജെ.പി: 68-76 കോണ്‍ഗ്രസ്: 43-76 സീറ്റുകളും മറ്റുള്ളവര്‍ 5-10 സീറ്റുകള്‍

ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ബി.ജെ.പിക്ക് 92-108, സീറ്റുകള്‍ നേടിയേക്കും.

ബംഗാള്‍ ആകെ സീറ്റ്294; ടി.എം.സി148-164, ബി.ജെ.പി 92-108, കോണ്‍ഗ്രസ്+മറ്റുള്ളവര്‍:31-39

 

Latest News