നെടുമ്പാശ്ശേരി- ഗൾഫ് രാജ്യങ്ങളിൽ നിന്നും ബ്രിട്ടൻ,ദക്ഷിണ ആഫ്രിക്ക,ബ്രസീൽ എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്താൻ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാക്കിയ കേന്ദ്ര ഗവൺമെൻറിൻന്റെ നടപടി പിൻവലിക്കണമെന്ന് പ്രവാസി കോൺഗ്രസ് ആവശ്യപ്പെട്ടു.
72 മണിക്കൂർ മുമ്പ് വിദേശത്തുനിന്ന് പതിനായിരക്കണക്കിന് രൂപ മുടക്കി പരിശോധന സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും 1700 രൂപ മുടക്കി ആ.ടി.പി. സി.ആർ പരിശോധന നിർബന്ധമാക്കിയത് പ്രവാസികളെയും, കുടുംബമായി വരുന്നവരെയും വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും സർട്ടിഫിക്കറ്റുമായി വരുന്നവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കുകയോ, അല്ലെങ്കിൽ ടെസ്റ്റ് സൗജന്യമാക്കുകയോ ചെയ്യണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് കേന്ദ്ര-സംസ്ഥാന ഗവൺമെൻന്റുംകളോട് ആവശ്യപ്പെട്ടു.
മുൻകൂട്ടി അറിയിക്കാത്തതിനാൽ പലരും പണം കരുതിയിരുന്നില്ല. ഇതോടെ യാത്രക്കാർക്ക് തുകയിൽ ഇളവു വരുത്താനോ, അതിനുള്ള സംവിധാനം ഒരുക്കാനോ അധികൃതർ തയ്യാറായില്ല.ഒടുവിൽ പുറത്തുനിന്ന് സുഹൃത്തുക്കളിൽ നിന്നും, ബന്ധുക്കളിൽ നിന്നും പണം വാങ്ങി അടച്ച് ടെസ്റ്റ് എടുത്തതിന് ശേഷം ആണ് യാത്രക്കാർ പുറത്തേക്ക് കടന്നതെന്ന് പ്രവാസി കോൺഗ്രസ് ചൂണ്ടിക്കാട്ടി.