Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിവാദ ആഹ്വാനവുമായി സത്യധാര എഡിറ്റര്‍

കോഴിക്കോട്- കോഴിക്കോട് ആസ്ഥാനമായി മലബാര്‍ സംസ്ഥാനം രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയുടെ എഡിറ്റര്‍ അന്‍വര്‍ സാദിഖ് ഫൈസി. മലബാറിനോടുള്ള വിവേചനം ചൂണ്ടിക്കാട്ടി ഫേസ് ബുക്ക് പോസ്റ്റിലാണ് ആഹ്വാനം.
ഇവിടെ കരച്ചിലുകള്‍ക്കും വിലാപങ്ങള്‍ക്കും അര്‍ഥമില്ല. ഒന്നുകില്‍ കോഴിക്കോട് ആസ്ഥാനമായി 'മലബാര്‍ സംസ്ഥാനം' രൂപീകരിക്കാന്‍ ഇവിടെയുള്ളവര്‍ തെലുങ്കാന മോഡല്‍ തെരുവിലിറങ്ങുക. അല്ലെങ്കില്‍,മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആഴ്ചയില്‍ 3 ദിവസം തങ്ങുന്ന വിധം അഡീഷണല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള ഭരണ കേന്ദ്രങ്ങള്‍ മലബാറില്‍ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മതസാംസ്‌കാരികരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്തം ഉണ്ട്. പാര്‍ടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോകള്‍ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ- അന്‍വര്‍ സാദിഖ് ഫൈസി പറഞ്ഞു.

ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം


ആരോഗ്യ മേഖലയുടെ മികവ് കാണിക്കാന്‍ ഇന്ന് കേരള സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യം ശ്രദ്ധേയമാകുന്നത്, ഈ ഗവണ്‍മെന്റിന്റെ സ്വജന പക്ഷപാതിത്വവും മലബാറിനോടുള്ള അവഗണയും സ്വയം പരസ്യപ്പെടുത്തി കൊണ്ടാണ്. ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള മലപ്പുറത്തിന് വെറും 3 കുത്ത്. അതേ സമയം എറണാകുളത്തിന് തെക്കോട്ടുള്ള ഭാഗങ്ങള്‍ ആരോഗ്യ കേന്ദ്രങ്ങളുടെ അടയാളമുദ്രകള്‍ നിറഞ്ഞിട്ട് കാണാനേ സാധിക്കുന്നില്ല.
മാറി മാറി വന്ന സര്‍ക്കാറുകള്‍ മലബാറിനോട് കാണിച്ചിട്ടുള്ള വിവേചനത്തിന്റെ ഒടുവിലെ ഉദാഹരണമാണ് ഈ പരസ്യത്തില്‍ കാണുന്നത്. മലബാറില്‍ പ്ലസ്ടുവിന് സീറ്റുകിട്ടാതെ പതിനായിരങ്ങള്‍ അലയുമ്പോള്‍, തിരുകൊച്ചിയില്‍ പതിനായിരകണക്കിന് സീറ്റുകള്‍ ആളില്ലാതെ ബാക്കിയാവുന്നത്. മലബാറില്‍ സ്വകാര്യ ബസ്സുകളും  തെക്കോട്ട് ഗടഞഠഇ ബസ്സുകളും കുത്തകയാക്കുന്നത്.... ഇങ്ങനെ നിരവധി കാര്യങ്ങളില്‍ ഈ വിവേചനം കാണാം. നിയമസഭ സീറ്റുകളില്‍ മിക്കതും മലബാറിലാണ്. വികസനം മിക്കതും തെക്കുഭാഗത്തും. ഈ സംസ്ഥാനത്തിന്റെ അങ്ങേയറ്റത്തുള്ള ഒരു ഇടത്ത്, മലയാള ഭാഷപോലും തമിഴിലേക്ക് വഴിമാറുന്ന ഒരു അതിര്‍ത്തിയില്‍ കൊണ്ടുപോയി തലസ്ഥാനവും സെക്രട്ടറിയേറ്റും ഉണ്ടാക്കിയതു മുതല്‍ ഈ വിവേചനം നടന്നു വരുന്നുണ്ട്.
ഇവിടെ കരച്ചിലുകള്‍ക്കും വിലാപങ്ങള്‍ക്കും അര്‍ഥമില്ല. ഒന്നെങ്കില്‍ കോഴിക്കോട് ആസ്ഥാനമായി 'മലബാര്‍ സംസ്ഥാനം' രൂപീകരിക്കാന്‍ ഇവിടെയുള്ളവര്‍ തെലുങ്കാന മോഡല്‍ തെരുവിലിറങ്ങുക. അല്ലെങ്കില്‍,മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആഴ്ചയില്‍ 3 ദിവസം തങ്ങുന്ന വിധം അഡീഷണല്‍ സെക്രട്ടറിയേറ്റ് ഉള്‍പ്പടെയുള്ള ഭരണ കേന്ദ്രങ്ങള്‍ മലബാറില്‍ സ്ഥാപിച്ച് ഇവിടെ പ്രത്യേക പാക്കേജ് നടപ്പിലാക്കുക. മലബാറിലെ മതസാംസ്‌കാരികരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്തം ഉണ്ട്. പാര്‍ടികള്‍ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോകള്‍ തയാറാക്കുന്ന ഈ സമയത്ത് ഇക്കാര്യം ഉറക്കെ പറഞ്ഞേ പറ്റൂ.

 

Latest News