Sorry, you need to enable JavaScript to visit this website.

സ്വകാര്യ മേഖലയിൽ 5,85,000 സ്വദേശി വനിതകൾ

റിയാദ് - കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് സ്വകാര്യ മേഖലയിൽ 5,85,000 ഓളം സ്വദേശി വനിതകൾ ജോലി ചെയ്യുന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) അറിയിച്ചു. ഗോസിയിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലാ ജീവനക്കാരായ സ്വദേശികളിൽ 33.3 ശതമാനം വനിതകളാണ്. ഏറ്റവും കൂടുതൽ സൗദി വനിതകൾ ജോലി ചെയ്യുന്നത് മൊത്ത, ചില്ലറ വ്യാപാര, വാഹന റിപ്പെയർ മേഖലയിലാണ്. സ്വകാര്യ മേഖലയിലെ ആകെ സൗദി വനിതാ ജീവനക്കാരിൽ 29.72 ശതമാനവും മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. 


നിർമാണ മേഖലയിൽ 16.36 ശതമാനം വനിതകളും വ്യവസായ മേഖലയിൽ 10.16 ശതമാനം വനിതകളും ആരോഗ്യ, സാമൂഹിക മേഖലകളിൽ 8.11 ശതമാനം വനിതകളും അഡ്മിനിസ്‌ട്രേറ്റീവ്, സപ്പോർട്ട് സർവീസസ് മേഖലയിൽ 7.16 ശതമാനം വനിതകളും വിദ്യാഭ്യാസ മേഖലയിൽ 6.48 ശതമാനവും താമസ, ഭക്ഷണ സേവന മേഖലയിൽ 5.89 ശതമാനവും ധന, ഇൻഷുറൻസ് മേഖലയിൽ 2.15 ശതമാനം വനിതകളും ജോലി ചെയ്യുന്നു. അവശേഷിക്കുന്നവർ മറ്റു മേഖലകളിലാണ് ജോലി ചെയ്യുന്നത്. 


മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 11,74,000 സൗദി പുരുഷ ജീവനക്കാരുണ്ട്. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരിൽ പുരുഷന്മാർ 66.7 ശതമാനമാണ്. ഏറ്റവും കൂടുതൽ പുരുഷ ജീവനക്കാർ ജോലി ചെയ്യുന്നതും മൊത്ത, ചില്ലറ വ്യാപാര, വാഹന റിപ്പെയർ മേഖലയിലാണ്. പുരുഷ ജീവനക്കാരിൽ 23.52 ശതമാനവും ഈ മേഖലയിലാണ്. സൗദി പുരുഷ ജീവനക്കാരിൽ 17.13 ശതമാനം നിർമാണ മേഖലയിലും 12.46 ശതമാനം വ്യവസായ മേഖലയിലും 9.25 ശതമാനം പേർ ഖനന മേഖലയിലും ജോലി ചെയ്യുന്നു. അവശേഷിക്കുന്നവർ മറ്റു മേഖലകളിൽ ജോലി ചെയ്യുന്നു. 

Latest News