Sorry, you need to enable JavaScript to visit this website.

ബനീഷിന്റെ ഭാര്യയെ കാണാന്‍ അനുവദിച്ചില്ല; പ്രതിഷേധവുമായി ബന്ധുക്കള്‍

തിരുവനന്തപുരം- എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന തുടരുന്ന ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവിടെ എത്തിയ ബന്ധുക്കളുെ കര്‍ണാടക പോലീസ് തടഞ്ഞു.

ബിനീഷിന്റെ ഭാര്യയും കുഞ്ഞും വീടിനുള്ളിലുണ്ട്. ബിനീഷിന്റെ ഭാര്യാപിതാവും മാതാവും ഈ വീട്ടിലാണ് താമസം. റെയ്ഡ് തുടരുന്നതിനാല്‍ ഇവര്‍ക്കൊന്നും പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല. വീട്ടിലേക്ക് പ്രവേശിക്കാനും കുടുംബാംഗങ്ങളെ കാണാനും അനുവദിച്ചില്ലെങ്കില്‍ സത്യഗ്രഹമിരിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ബിനീഷിന്റെ അമ്മയുടെ സഹോദരിയും മക്കളുമാണ് വീടിന് പുറത്ത് കുത്തിയിരിക്കുന്നത്.

ബുധന്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച പരിശോധന ഇന്ന് രാവിലേയും  തുടരുകയാണ്. ഇ.ഡി ഉദ്യോഗസ്ഥരുടെ പരിശോധന  24 മണിക്കൂര്‍ പിന്നിടുമ്പോള്‍  പുതിയ സംഘം  ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.
ബിനീഷിന്റെ കുടുംബത്തെ എന്‍ഫോഴ്‌സ്‌മെന്റ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് അഭിഭാഷകന്‍ മുരിക്കുംപുഴ വിജയകുമാര്‍ ആരോപിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് ബിനീഷിന്റെ കുടുംബം തീരുമാനിച്ചിരിക്കുന്നത്. അഭിഭാഷകന്‍ ഇന്നലെ മരുതംകുഴിയിലെ വീട്ടില്‍ എത്തിയെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് അനുവദിച്ചിരുന്നില്ല. ചില രേഖകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയെന്നും അത് മഹസര്‍ രേഖകളാണെന്ന് പറഞ്ഞ് ബിനീഷിന്റെ ഭാര്യയോട് ഒപ്പിടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ബിനീഷിന്റെ ഭാര്യ റിനീറ്റ ഇതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു.  പരിശോധനയ്ക്ക് വരുമ്പോള്‍ ഇഡി കൊണ്ടുവന്ന രേഖകളാണ് ഇതെന്നും അതിനാല്‍ താന്‍ ഒപ്പിടില്ലെന്നുമാണ് നീറ്റ പറഞ്ഞത്.

 

Latest News