Sorry, you need to enable JavaScript to visit this website.

ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊല; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം- വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍  ആറ് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സജീവ്,സനല്‍, ഷജിത്, അജിത്, നജീബ്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക. രണ്ട് പേരെ കൂടി പിടികിട്ടാനുണ്ട്.ഇവർക്കായി തെരച്ചില്‍ തുടരുകയാണ്.

കൊലപാതകത്തില്‍ കോണ്‍ഗ്രസ് ബന്ധം വ്യക്തമാക്കുന്ന എഫ്‌ഐആര്‍ ആണ് പോലീസ് തയ്യാറാക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ഹഖീനേയും മിഥിലാജിനേയും വെട്ടിയത് സജീവ്, അന്‍സര്‍, ഉണ്ണി സനല്‍ എന്നിവര്‍ ചേര്‍ന്നാണെന്നും  മറ്റുള്ളവര്‍ കൊലപാതകം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു.

മറ്റ് നാല് പേരും കൃത്യം നടത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരാണ്. പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകായണ്. എന്നാല്‍ കൊലപാതകത്തില്‍ സാക്ഷി തിരിച്ചറിഞ്ഞ അന്‍സാര്‍ എന്ന വ്യക്തി സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി.

കൊല്ലപ്പെട്ടവർക്കൊപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സാറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്.  പിടിയിലായ പ്രതികള്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു. അന്‍സര്‍ ഒപ്പമുണ്ടായിരുന്നില്ലായെന്ന പ്രതികളുടൊ മൊഴി പൊലീസിനെ കുഴക്കുന്നു. അന്‍സാര്‍, ഉണ്ണി എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News