കൊച്ചി - കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്‍റിനും വിജിലന്‍സിനും അന്വേഷണം തുടരാം. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന പക്ഷം വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
നോട്ടുനിരോധനക്കാലത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി 10 കോടിയുടെ കള്ളപ്പണം ഇബ്രാഹിംകുഞ്ഞ് പാർട്ടി പത്രത്തിന്‍റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുവെന്നും പിന്നീട് ഈ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് പരാതി. ഈ പണം പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ചതാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.
വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുന്ന പാലാരിവട്ടം പാലം അഴിമതിയോടൊപ്പം കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയും അന്വേഷിക്കണമെന്ന ആവശ്യത്തിലാണ് ഹൈക്കോടതി ഉത്തരവ്.