Sorry, you need to enable JavaScript to visit this website.

തച്ചങ്കരിക്കെതിരായ വിജിലൻസ് അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി- ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണത്തിനു ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. അന്വേഷണത്തിന് സ്റ്റേ നിഷേധിച്ച കോതി അന്വേഷണം തുടരാമെന്നു വ്യക്തമാക്കുകയും ചെയ്തു. കോട്ടയം വിജിലൻസ് കോടതിയിൽ സമർപ്പിച്ച വിടുതൽ ഹരജി തള്ളിയതിനെതിരെയളള പുനപരിശോധന ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസിൽ സമർപ്പിച്ച വിടുതൽ ഹർജി മെയ് 29ന് കോട്ടയം വിജിലൻസ് കോടതി തള്ളിയിരുന്നു.  കേസ് കൂടുതൽ വാദത്തിനായി ഹൈക്കോടതി മാറ്റിവച്ചു. ടോമിൻ തച്ചങ്കരിക്കെതിരായ ആവശ്യമായ തെളിവുണ്ടെന്ന് അന്ന് കോടതി വ്യക്തമാക്കിയതിനെതുടർന്ന് ടോമിൻ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. 2003-07 കാലത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ടോമിൻ ജെ തച്ചങ്കരി 65 ലക്ഷത്തിലധികം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. എന്നാൽ, ഈ സ്വത്ത് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് ടോമിൻ തച്ചങ്കരിയുടെ വാദം. തൃശ്ശൂർ സ്വദേശി പി ഡി ജോസ് നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്

 

Latest News