Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പെരുന്നാള്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ കര്‍ഫ്യൂ; വിശദാംശങ്ങള്‍

റിയാദ് - കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി പെരുന്നാള്‍ ദിവസങ്ങളില്‍ സൗദിയിലെങ്ങും സമ്പൂര്‍ണ കര്‍ഫ്യൂ ബാധമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇതനുസരിച്ച് റമദാന്‍ 30 (മെയ് 23) മുതല്‍ ശവ്വാല്‍ 4 (മെയ് 27) അര്‍ധരാത്രി വരെ സൗദിയിലെ മുഴുവന്‍ നഗരങ്ങളിലും പ്രവിശ്യകളിലും സമ്പൂര്‍ണ കര്‍ഫ്യൂ ബാധകമായിരിക്കും. അഞ്ചും അതില്‍ കൂടുതലും ആളുകള്‍ ഒത്തുചേരുന്നതിനുള്ള വിലക്ക് തുടരും. സാമൂഹിക അകലം ഉറപ്പുവരുത്തുന്ന നടപടികള്‍ പാലിക്കുന്നത് എല്ലാവരും തുടരണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

റമദാന്‍ 21 (മെയ് 14) മുതല്‍ റമദാന്‍ 29 (മെയ് 22) വെള്ളിയാഴ്ച അര്‍ധ രാത്രി വരെയുള്ള കാലത്ത് കര്‍ഫ്യൂവില്‍ നിന്ന് നേരത്തെ ഇളവ് നല്‍കിയ സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കും. ഇത്തരം സ്ഥാപനങ്ങള്‍ കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ പാലിക്കല്‍ നിര്‍ബന്ധമാണ്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള സമയത്ത് മക്ക നഗരം ഒഴികെ സൗദിയിലെ എല്ലാ നഗരങ്ങളിലും പ്രവിശ്യകളിലും ആളുകളെ സഞ്ചരിക്കാന്‍ അനുവദിക്കും. ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്ന സൗദി പൗരന്മാരും വിദേശികളും അംഗീകൃത മുന്‍കരുതല്‍ നടപടികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം.

മക്കയില്‍ ഈ ദിവസങ്ങളിലും സമ്പൂര്‍ണ കര്‍ഫ്യൂ തുടരും. നേരത്തെ അടച്ചിട്ട പ്രവിശ്യകളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ഡിസ്ട്രിക്ടുകളില്‍ നിന്നും പുറത്തുപോകുന്നതിനും പുറത്തു നിന്നുള്ളവര്‍ ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിനുമുള്ള വിലക്കും തുടരും. കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സാമൂഹിക അകലവും ഒത്തുചേരലിനുള്ള വിലക്കും മുഴുവന്‍ വ്യക്തികളും സ്ഥാപനങ്ങളും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News