Sorry, you need to enable JavaScript to visit this website.

മുല്ലപ്പള്ളിക്ക് കുശുമ്പ്, നന്നാവില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം- പ്രവാസി പ്രമുഖരുമായി നടത്തിയ ചര്‍ച്ചയുടെ കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇന്ത്യക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖര്‍ പലരും ചര്‍ച്ചയിലുണ്ടായിരുന്നു. സാധാരണക്കാരും സംഘടനാ നേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരുമൊക്കെയുണ്ടായിരുന്നു.
മുല്ലപ്പള്ളിപറഞ്ഞ ശതകോടീശ്വരന്മാരായി എം.എ യൂസഫലി, രവിപിള്ള, ആസാദ് മൂപ്പന്‍ എന്നിവരാണ് അക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. മുരളി തുമ്മാരുകുടി (സ്വിറ്റ്‌സര്‍ലന്റ്), സൂരജ് അത്തിപ്പറ്റ (കാനഡ), ചൈതന്യ ഉണ്ണി, വി.എസ് ഉമേഷ്‌കുമാര്‍ (ഓസ്‌ട്രേലിയ), ഡോ. ബോബന്‍ മേനോന്‍ (ഉക്രൈന്‍), അനിത പുല്ലയില്‍ (ഇറ്റലി), ടി. ഹരിദാസ്, എസ്. ശ്രീകുമാര്‍ (യുകെ), നിസാര്‍ എടത്തുംമിത്തല്‍ (ഹെയ്ത്തി), രവി ഭാസ്‌കര്‍ (ബ്രൂണെ), സജിത് ചന്ദ്രന്‍ (മാലിദ്വീപ്), ഇന്ദുവര്‍മ (ബംഗ്ലാദേശ്), ജിഷ്ണു മാധവന്‍, അബ്ദുള്ള ബാവ (ജപ്പാന്‍), എം. ജേക്കബ് (ജോര്‍ജിയ), ഡോ. എം. അനിരുദ്ധന്‍, ഷിബുപിള്ള, അനുപമ വെങ്കിടേശ്വരന്‍, മാധവന്‍പിള്ള (അമേരിക്ക), പി സുബൈര്‍, പി.വി രാധാകൃഷ്ണപിള്ള, വര്‍ഗീസ് കുര്യന്‍ (ബഹ്‌റൈന്‍), സാം പൈനിമൂട്, എന്‍ അജിത്കുമാര്‍ (കുവൈത്ത്), ജെ കെ മേനോന്‍, സി വി റപ്പായി (ഖത്തര്‍), പി.എം ജാബിര്‍ (ഒമാന്‍), ജോര്‍ജ് വര്‍ഗീസ്, അബ്ദുള്‍ റൗഫ് (സൗദി അറേബ്യ), ബീരാന്‍കുട്ടി, അന്‍വര്‍ നഹ, പ്രശാന്ത് മാങ്ങാട്ട്, പ്രമോദ് മങ്ങാട്ട്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഒ വി മുസ്തഫ, ആശാ ശരത്, ഇതില്‍ ആരാണ് അസ്പൃശ്യരെന്നും അദ്ദേഹം ചോദിച്ചു.
പ്രവാസി സ്‌നേഹിതന്‍മാര്‍ക്ക് കരുതലേകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് വിദേശത്തുള്ള പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ തീരുമാനിച്ചത്. അതിനെപ്പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചിലര്‍ ഒരു കാലത്തും നന്നാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News