Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ വീണ്ടുമൊരു പൊതുമാപ്പ് പ്രതീക്ഷിക്കാനാവില്ല; പിടിയിലായ നിയമലംഘകർ 42 ലക്ഷം കവിഞ്ഞു

പത്തു ലക്ഷത്തിലേറെ നിയമ  ലംഘകരെ നാടുകടത്തി

റിയാദ് - രണ്ടു വർഷത്തിനിടെ പത്തു ലക്ഷത്തിലേറെ നിയമ ലംഘകരെ സൗദിയിൽനിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ച ശേഷമാണ് ഇത്രയും ആളുകളെ നാടുകടത്തിയത്. സൗദിയില്‍ വീണ്ടുമൊരു പൊതുമാപ്പ് പ്രതീക്ഷിക്കാനാകാത്ത വിധമാണ് നിയമലംഘകരെ പിടികുടാനുള്ള റെയ്ഡുകള്‍ തുടരുന്നത്.

 

2017 നവംബർ 14 നാണ് പൊതുമാപ്പ് അവസാനിച്ചത്. 2017 നവംബർ 15 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലത്ത് ആകെ 10,69,966 പേരെയാണ് നാടുകടത്തിയത്. ഇക്കാലയളവിൽ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ആകെ 42,53,791 ഇഖാമ, തൊഴിൽ നിയമ ലംഘകർ പിടിയിലായി. ഇക്കൂട്ടത്തിൽ 33,25,878 പേർ ഇഖാമ നിയമ ലംഘകരും 6,53,674 പേർ തൊഴിൽ നിയമ ലംഘകരും 2,74,239 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. 


ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 75,864 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 43 ശതമാനം പേർ യെമനികളും 54 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 2945 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിന് 4690 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചു.

അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകർക്ക് ആവശ്യമായ സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1715 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 1671 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. അവശേഷിക്കുന്ന 44 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. 


നിലവിൽ 14,027 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേരയാക്കിവരികയാണ്. ഇക്കൂട്ടത്തിൽ 12,757 പേർ പുരുഷന്മാരും 1270 പേർ വനിതകളുമാണ്. രണ്ടു വർഷത്തിനിടെ 5,87,312 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 5,38,290 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 7,15,200 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Latest News