Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റെയ്ഡ് തുടരുന്നു; സൗദിയില്‍ പിടിയിലായ വിദേശികളുടെ എണ്ണം 41 ലക്ഷം കവിഞ്ഞു

റിയാദ്- രാജ്യവ്യാപകമായി സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകൾക്കിടെ പിടിയിലായ നിയമ ലംഘകരുടെ എണ്ണം 41 ലക്ഷം കവിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാൻ അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചതിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച വരെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 41,42,899 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കൂട്ടത്തിൽ 32,37,897 പേർ ഇഖാമ നിയമ ലംഘകരും 2,67,577 പേർ നുഴഞ്ഞുകയറ്റക്കാരും 6,37,425 പേർ തൊഴിൽ നിയമ ലംഘകരുമാണ്. 


ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 72,505 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇക്കൂട്ടത്തിൽ 43 ശതമാനം പേർ യെമനികളും 54 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 2,892 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 


ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിന് 4,653 വിദേശികളെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിച്ചു. 
അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകർക്ക് ആവശ്യമായ സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവർക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1,674 സൗദികളും പിടിയിലായി. ഇക്കൂട്ടത്തിൽ 1,634 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. 35 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. 


നിലവിൽ 15,243 നിയമ ലംഘകരെ നിയമാനുസൃത നടപടികൾക്ക് വിധേയരയാക്കി വരികയാണ്. ഇക്കൂട്ടത്തിൽ 13,304 പേർ പുരുഷന്മാരും 1,939 പേർ വനിതകളുമാണ്. ഒരു വർഷത്തിനിടെ 10,36,810 നിയമ ലംഘകരെ സ്വദേശങ്ങളിലേക്ക് നാടുകടത്തി. 5,72,446 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 5,25,530 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 6,95,609 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 
 

Latest News