Sorry, you need to enable JavaScript to visit this website.

മരട് ഫ്ളാറ്റ്: പൊളിക്കൽ നടപടികൾക്ക് വേഗം കൂടുന്നു; വൈദ്യുതിയും  വെള്ളവും വിച്ഛേദിക്കും

തിരുവനന്തപുരം- മരട് ഫ്ളാറ്റ് പൊളിക്കൽ നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. ഇതിന് മുന്നോടിയായി ഫ്ളാറ്റിലേക്കുള്ള വൈദ്യുതി, വെള്ളം വിതരണം നിർത്താൻ സർക്കാർ നിർദ്ദേശിച്ചു. കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കുമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മൂന്നു ദിവസത്തിനകം ഇത് നടപ്പാക്കാൻ മരട് നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പാചകവാതക കണക്ഷൻ വിച്ഛേദിക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകും. 
പൊളിക്കൽ നടപടികളുടെ പൂർണ്ണ ചുമതല ഫോർട്ട് കൊച്ചി സബ് കലക്ടർ സ്‌നേഹിൽ കുമാർ സിംഗിന് നൽകാനും തീരുമാനിച്ചു. കലക്ടർ ഇന്ന് തന്നെ ചുമതലയേൽക്കും. ഫ്ളാറ്റ് വാങ്ങിയവരെ വഞ്ചിച്ച നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകി. തീര പരിപാലന നിയമം ലംഘിച്ച് മരട് നഗരസഭയിൽ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനും നടപടികൾ തുടങ്ങി.

Latest News