Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അയല്‍വാസികള്‍ റിമാന്‍ഡില്‍; അമ്മയ്‌ക്കെതിരെയും കേസ്

നാദാപുരം- പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. വാണിമേല്‍ നിടുംപറമ്പ് പുതുക്കുടിയിലെ പാറോള്ളതില്‍ സജീവന്‍ എന്ന ശശി (37), കന്യാകുമാരി മാര്‍ത്താണ്ഡം തിരുവാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കോതമുള്ളയില്‍ ബാലുവിന്റെ മകന്‍ ബിനു (23) എന്നിവരെയാണ് വളയം സി.ഐ എ.വി.ജോണ്‍, എസ്.ഐ സി.ആര്‍.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കസ്റ്റഡിയിലെടുത്ത പ്രതികളെ വിദ്യാര്‍ഥിനി തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പീഡനക്കേസില്‍ വിവരം അറിഞ്ഞിട്ടും മറച്ചു വെച്ചതിന് കുട്ടിയുടെ മാതാവ്, മാതാവിന്റെ സഹോദരി എന്നിവര്‍ക്കെതിരെയും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പിതാവിന്റെ ബന്ധു അപ്പായി എന്ന ചമ്പാലന്‍, കേസില്‍ റിമാന്റിലായ ബിനുവിന്റ
സഹോദരന്‍ ബിജു എന്നിവര്‍ക്കെതിരെയും പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

2016 ലാണ് വിദ്യാര്‍ഥിനി ആദ്യമായി പീഡനത്തിനിരയായത്. മാതാവിന്റെ ജന്‍മനാടായ കോട്ടയത്തും അച്ഛന്റെ നാടായ തമിഴ്‌നാട്ടിലുമാണ് ലൈംഗികാതിക്രമം നടന്നത്. ഈ സംഭവങ്ങളിലെല്ലാം പ്രതികള്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കളാണ്. ഈ വിവരങ്ങളാണ് മാതാവും ബന്ധുവും മറച്ചു വെച്ചത്.
നാല് മാസം മുമ്പാണ് വിദ്യാര്‍ഥിനിയും കുടുംബവും വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാണിമേലില്‍ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ഈ വീടിന് സമീപത്തെ താമസക്കാരനാണ് സജീവന്‍ എന്ന ശശി. വിദ്യാര്‍ഥിനി കളിക്കാനായി ശശിയുടെ വീട്ടിലെത്തിയപ്പോഴാണ് നാല് ദിവസം മുമ്പ് പീഡിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ വിദ്യാര്‍ഥിനിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും അവര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയുമായിരുന്നു. പീഡന വിവരം വിദ്യാര്‍ഥിനി പുറത്ത് പറഞ്ഞതോടെ കുറ്റിയാടി ഗവ. ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. തുടര്‍ന്ന് കുറ്റിയാടി പോലീസ് വിവരം വളയം പോലീസിന് കൈമാറി. വനിതാ എസ്.ഐ വിദ്യാര്‍ഥിനിയുടെ മൊഴി രേഖപ്പെടുത്തുകയും പരാതിയില്‍ കേസെടുക്കുകയും ആയിരുന്നു.

 

 

Latest News