Sorry, you need to enable JavaScript to visit this website.

വത്സൻ തില്ലങ്കേരി പ്രതിയായ യാക്കൂബ് വധക്കേസ് വിധി ബുധനാഴ്ച

തലശ്ശേരി- ഇരിട്ടി കീഴൂരിലെ സി.പി.എം പ്രവർത്തകൻ കോട്ടത്തിക്കുന്ന് കാണിക്കൽ വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് ആർ.എൽ ബൈജു ബുധനാഴ്ച പ്രഖ്യാപിക്കും. കേസിലെ പ്രൊസിക്യൂഷൻ സാക്ഷികളുടെ വിസ്താരം നേരത്തെ പൂർത്തിയായിയിരുന്നു. ്രപ്രതികളെ കോടതി മുമ്പാകെ ചോദ്യം ചെയ്യുകയും പ്രതിഭാഗത്തെ അഞ്ച് സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും ചെയ്തിരുന്നു. 24 സാക്ഷികളെ പ്രൊസിക്യൂഷൻ വിസ്തരിച്ചു.12 വർഷത്തിന് ശേഷമാണ് കേസിലെ വിധി പ്രഖ്യാപിക്കുന്നത.് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി കേസിലെ 12-ാം പ്രതിയാണ്. ഗുഢാലോചന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഈ മാസം 18ന് കേസിന്റെ വിധി പ്രഖ്യാപനത്തിന് വെച്ചെങ്കിലും അന്ന് മാറ്റി വെക്കുകയായിരുന്നു
വത്സൻ തില്ലങ്കേരി ഉൾപ്പെടെ 16 പേരാണ് കേസിലെ പ്രതികൾ. 2006 ജൂൺ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതിയ പുരയിൽ ജമീലയുടെ വീട്ടു വരാന്തയിൽ ഇരിക്കുന്ന സമയത്താണ് പ്രതികൾ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത.് ഇരുമ്പുവടി, വടിവാൾ തുടങ്ങിയ ആയുധങ്ങളും ബോംബുമായെത്തിയ സംഘം നടത്തിയ അക്രമത്തിൽ കല്ലിക്കണ്ടി ബാബുവിനും സഹോദരൻ കല്ലിക്കണ്ടി സുഭാഷിനും പരിക്കേറ്റിരുന്നു. അക്രമി സംഘം എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയിൽ പതിക്കുകയും യാക്കൂബ് തലശ്ശേരി ജനറലാശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയുമായിരുന്നു. 
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ ഇരിട്ടി മീത്തലെ പുന്നാട് ദീപം ഹസിൽ വിലങ്ങേരി ശങ്കരൻ മാസ്റ്റർ(49) അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ്്(43) തില്ലങ്കേരി ഊർപ്പഴശ്ശിയിലെ തെക്കൻ വീട്ടിൽ വിജേഷ് എന്ന പുതിയ വീട്ടിൽ വിജേഷ(38) ഇരിട്ടി കീഴൂർ കോട്ടത്തെകുന്നിലെ കൊട്ടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ(48) കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽപി.കാവ്യേഷ്(40) മീത്തലെ പുന്നാടെ മായ നിവാസിൽ പന്നിയോടൻ ജയകൃഷ്ണൻ(39), പുന്നാട് ,കുറ്റിയാടൻ ഹൗസിൽ ദിവാകരൻ(59) കോട്ടത്തെകുന്നിൽ സിന്ധു നിലയത്തിൽ എസ്.ടി സുരേഷ് (48)്,അനുജൻ എസ്.ടി സജീഷ്(37) കീഴൂർ പാറേങ്ങാട്ടെ പള്ളി ആശാരി വീട്ടിൽ പി.കെ പവിത്രൻ എന്ന ആശാരി പവി(48) തില്ലങ്കേരി കാരക്കുന്നുമ്മൽ വീട്ടിൽ കെ.കെ പപ്പൻ എന്ന പത്മനാഭൻ(പത്മജൻ-36) ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെന്ന പടയൻകുടി വത്സൻ(52) കീഴൂർ ഇല്ലത്ത്മൂലയിലെ പുത്തൻ വീട്ടിൽ മാവില ഹരീന്ദ്രൻ(56) കല്ലങ്ങോട്ടെ ചാത്തോത്ത് വീട്ടിൽ കൊഴുക്കുന്നോൻ സജീഷ്( 36) പാറങ്ങാട്ടെ അജിഷ നിവാസിൽ വള്ളി കുഞ്ഞിരാമൻ(57) കീഴൂരിലെ കിഴക്കെ വീട്ടിൽ ബാബു എന്ന തുഫാൻ ബാബു (കെ.വി ബാബു-38) എന്നിവരാണ് കേസിലെ പ്രതികൾ.
പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ കെ.പി ബിനീഷയാണ് ഹാജരാവുന്നത.് പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എൻ.ഭാസ്‌ക്കരൻ നായർ, അഡ്വ.ജോസഫ് തോമസ്, അഡ്വ.ടി.സുനിൽകുമാർ, അഡ്വ.പി പ്രേമരാജൻ എന്നിവരാണ് ഹാജരാവുന്നത്. 
യാക്കൂബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം തില്ലങ്കേരി കാർക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തിൽ വെച്ച് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗുഢാലോചന നടത്തിയെന്നായിരുന്നു പരാതി. യാക്കൂബിനെ കൊലപ്പെടുത്താനുള്ള ഗുഢാലോചന അവിടെ നടന്നെന്ന പരാതിയെ തുടർന്നാണ് വത്സൻ തില്ലങ്കേരിയെ പ്രതി ചേർത്തിരുന്നത്.  കോടതിയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തും.

Latest News