റിയാദ് - വാണിജ്യ വഞ്ചന മൂലം കഷ്ടനഷ്ടങ്ങൾ നേരിട്ടവർ മാപ്പ് നൽകിയാലും വാണിജ്യ വഞ്ചന നടത്തുന്നവർക്കുള്ള ശിക്ഷ ഇല്ലാതാകില്ലെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.
വാണിജ്യ വഞ്ചന മൂലം കഷ്ടനഷ്ടങ്ങൾ നേരിടുന്നവർ സ്വകാര്യ അവകാശ കേസിൽ മാപ്പ് നൽകിയാലും നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് പൊതുഅവകാശ കേസിലും സ്വകാര്യ അവകാശ കേസിലും ശിക്ഷ ലഭിക്കും. കഷ്ടനഷ്ടങ്ങൾ നേരിട്ടവർ സ്വകാര്യ അവകാശ കേസിൽ മാപ്പ് നൽകിയാലും പൊതുഅവകാശ കേസിൽ മാപ്പ് ലഭിക്കില്ല.
വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. മറ്റു ശിക്ഷാ നടപടികളും ഇവർക്കെതിരെ സ്വീകരിക്കുമെന്ന് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.