Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീണ്ട നിയമപോരാട്ടത്തിലൂടെ റെയില്‍വേയില്‍ നിന്ന് 33 രൂപ 

മുംബൈ-നീണ്ട രണ്ട് വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ തന്റെ കയ്യിലിന്നും അനധികൃതമമായി റെയില്‍വേ ഇടാക്കിയ 33 രൂപ റീഫണ്ട് നേടിയിരിക്കുകയാണ് ഒരു യുവ എഞ്ചിനീയര്‍. ജി എസ് ടി നടപ്പിലാക്കിയ ശേഷവും ടിക്കറ്റ് ക്യാന്‍സാല്‍ ചെയ്ത സമയത്ത് ഐ ആര്‍ സി ടി സി 35 രൂപ സര്‍വീസ് ടാക്‌സായി ഈടാക്കിയതോടെ സുജീത് സ്വാമി എന്ന യുവ എഞ്ചിനിയര്‍ പണം തിരികെ ലഭിക്കുന്നതിനായി നിയമപോരാട്ടം ആരംഭിക്കുകയായിരുന്നു.
2017 ഏപ്രില്‍ ഇരുപതിനാണ് ജൂലായ് രണ്ടിന് യാത്ര ചെയ്യുന്നതിനായി ഗോള്‍ഡെന്‍ ടെമമ്പിള്‍ എക്‌സ്‌പ്രെസില്‍ സുജീത് ടിക്കറ്റ് ബുക്ക് ചെയ്തത് 765രൂപയാണ് ടിക്കറ്റിന് ഈടാക്കിയത്. വെയ്റ്റ് ലിസ്റ്റില്‍ ആയിരുന്നതിനാല്‍ ടിക്കറ്റ് കണ്‍ഫേം ആയിരുന്നില്ല ഇതോടെ സുജീത് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. ജി എസ് ടി രാജ്യത്ത് നിലവില്‍ വന്നതിന് ശേഷമായിരുന്നു ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരുന്നത്.
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതോടെ 665 രൂപ മാത്രമാണ് സുജീതിന് തിരികെ ലഭിച്ചത്. 65 രൂപ പിടിക്കേണ്ട സ്ഥാനത്ത് 100 രൂപ ആര്‍ സി സി ടി സി ഈടാക്കി. 35 രൂപ സര്‍വീസ് ടാക്‌സ് ആയാണ് ഈടാക്കിയിരിക്കുന്നത് എന്ന് മനസിലാക്കിയതോടെ സുജീത് ആര്‍ ടി ഐ ഫയല്‍ ചെയ്തു ജി എസ്
ടി നടപ്പിലാക്കിയതിന് മുന്‍പ് ബുക്ക് ചെയ്യുകയും
നടപ്പിലാക്കിയതിന് ശേഷം ക്യ്യാന്‍സാല്‍ ചെയ്യുകയും ചെയ്ത ടിക്കറ്റുകളില്‍ സര്‍വീസ് ചാര്‍ജ് തിരികെ നല്‍കാനാകില്ല എന്നാണ് ആദ്യം
റെയില്‍വേ വ്യക്തമാക്കിയത്,
പക്ഷേ സുജീത് നിയമ പോരാട്ടം അവസനിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ 2017 ജൂലൈ ഒന്നിന് മുന്‍പായി ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകളില്‍ ഈടാക്കിയ സര്‍വീസ് ചാര്‍ജ് തിരികെ നല്‍കും എന്ന് പിന്നീട് ഐ ആര്‍ ടി സി, അര്‍ ടി ഐ മുഖാന്തരം മറുപടി നല്‍കുകയായിരുന്നു. ഇതോടെ 2019 മെയ് 1 ന് സുജീത് സ്വാമിയുടെ അക്കൗണ്ടില്‍ 33 രൂപ ക്രഡിറ്റ് ആയി അപ്പോഴും രണ്ട് രൂപ ഐ ആര്‍ ഇ ടി ഇ പിടിച്ചിട്ടുണ്ട്.
33 രൂപ എന്ന് നിസാരമായി കണക്കാക്കേണ്ട 9 ലക്ഷം യാത്രകാരില്‍നിന്നുമാണ് റെയില്‍വേ ജൂലൈ 1നും 11നും ഇടയില്‍ ഇത്തരത്തില്‍ അനധികൃതമായി സര്‍വീസ് ടാക്‌സ് ഈടാക്കിയത്. 3.34 കോടി രൂപയാണ് ഇതികൂടെ റെയില്‍വേ നേടിയത്. മിക്ക യാത്രക്കരും ഇത് അറിയുക പോലും ചെയ്തിട്ടില്ല എന്ന് സുജീത് സ്വാമി പറഞ്ഞു.

Latest News