Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

 ഹജ് വിമാന നിരക്ക് കുറയും

തീർഥാടന ചാർട്ടേർഡ് വിമാനങ്ങൾക്ക് ജി.എസ്.ടി അഞ്ച് ശതമാനമാക്കി 
അധിക ജി.എസ്.ടി ഒഴിവായി

 

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് പോകുന്ന തീർഥാടകർക്ക് മാത്രം വിമാന ടിക്കറ്റിന്മേൽ ഈടാക്കിയിരുന്ന 18 ശതമാനം ജി.എസ്.ടി അഞ്ച് ശതമാനമാക്കി. ഇന്ത്യയിൽ വിദേശ യാത്രക്കാർക്കുളള മുഴുവൻ വിമാന ടിക്കറ്റിന്മേലും അഞ്ചു ശതമാനം മാത്രം ജി.എസ്.ടി ഈടാക്കുമ്പോഴാണ് സർക്കാർ മുഖേന ഹജിന് പോകുന്ന തീർഥാടകർക്ക് മാത്രം വിമാന ടിക്കറ്റിന്മേൽ 18 ശതമാനം അധിക ജി.എസ്.ടി ഈടാക്കിയിരുന്നത്. ജി.എസ്.ടി പൂർണ്ണമായും എടുത്തുകളയുകയോ സാധാരണ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത് പോലെ അഞ്ച് ശതമാനമാക്കി കുറക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി നിവേദനം നൽകിയിരുന്നു.
    ജി.എസ്.ടി കുറച്ചതോടെ വരുന്ന ഹജ് വിമാന നിരക്കിലും മാറ്റമുണ്ടാകും. കഴിഞ്ഞ വർഷം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന ടിക്കറ്റിന്മേൽ മാത്രം 11,757 രൂപയാണ് ജി.എസ്.ടി ഈടാക്കിയത്. നെടുമ്പാശ്ശേരിയിൽനിന്ന് വിമാന ടിക്കറ്റ് നിരക്കായി 65,318.83 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ 18 ശതമാനം ജി.എസ്.ടിയും എയർപോർട്ട് നിരക്കായ 3572 രൂപയും ചേർത്താണ് കഴിഞ്ഞ വർഷത്തെ ഹജ് വിമാന നിരക്കായി 80,648 രൂപ വാങ്ങിയത്.
   65,000 മുതൽ 1,13,226 വരെയാണ് ഇന്ത്യയിൽ നിന്നുളള കഴിഞ്ഞ വർഷത്തെ വിവിധ ഹജ് എംബാർക്കേഷൻ പോയിന്റുകളിൽനിന്നുളള വിമാന ടിക്കറ്റ് നിരക്ക്. ഇന്ത്യയിൽ വിദേശ യാത്ര ചെയ്യുന്ന വിമാന ടിക്കറ്റുകൾക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഈ ഗണത്തിലാണ് സ്വകാര്യ ഗ്രൂപ്പുകളും ഉൾപ്പെടുന്നത്. ആയതിനാൽ സ്വകാര്യ ഗ്രൂപ്പുകളിൽ ഹജിന് പോകുന്നവർക്കും വിമാന നിരക്കിൽ അഞ്ച് ശതമാനം ജി.എസ്.ടി നിരക്ക് നൽകിയാൽ മതിയായിരുന്നു. എന്നാൽ സർക്കാർ മുഖേന പോകുന്നവർക്ക്  മൂന്നിരട്ടിക്ക് മുകളിൽ ജി.എസ്.ടി നൽകേണ്ട ഗതികേടായിരുന്നു. ജി.എസ്.ടി അഞ്ച് ശതമാനമാക്കിയതോടെ ഈ വർഷത്തെ വിമാന നിരക്കിലും ഗണ്യമായ കുറവുണ്ടാകും. ഹജിന് സബ്‌സിഡി നിർത്തലാക്കിയതോടെ വിമാന നിരക്കിൽ ഗണ്യമായ വർധനവുണ്ട്. ഹജ് ടിക്കറ്റിന്മേലുളള ജി.എസ്.ടി കുറവ് തീർത്ഥാടകർക്ക് ഏറെ ആശ്വാസമാവുമെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി പറഞ്ഞു.
  

Latest News