കൊച്ചി- ശബരിമലയുടെ പേരിൽ കേരളത്തെ കലാപഭൂമിയാക്കാൻ ആസൂത്രിത ശ്രമമെന്ന് സംശയം. രഹന ഫാത്തിമ എന്നയാൾ ഇന്ന് മല കയറാനെത്തിയതിന് പിന്നിൽ ഇത്തരം അജണ്ടകളുണ്ടെന്നാണ് ആരോപണം. ശബരിമലയിലേക്ക് യുവതികൾക്ക് പ്രവേശനം അനുവദിച്ച വിധി വന്ന ദിവസം തന്നെ രഹന ഫാത്തിമ ഏറെ പ്രകോപനപരമായ ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. രൂക്ഷമായ പ്രതികരണമാണ് ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് ഉയർന്നത്. രഹന ഫാത്തിമയുടെ പേര് ഉപയോഗിച്ച് കേരളത്തിൽ കലാപമുണ്ടാക്കാനാണ് നീക്കം. ഇവരുടെ പേര് ഉപയോഗിച്ച് ഇതിനോടകം തന്നെ സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചാരണവും തുടങ്ങി.
അതിനിടെ, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനുമായി രഹന ഫാത്തിമ പലതവണ കൂടിക്കാഴ്ച്ച നടത്തിയെന്ന ഗൗരവമേറിയ ആരോപണവുമായി രശ്മി ആർ നായർ രംഗത്തെത്തി. കേന്ദ്ര സർക്കാർ സ്ഥാപനമായ ബി.എസ്.എൻ.എൽ ജീവനക്കാരിയായ രഹന ഫാത്തിമ മംഗലാപുരത്ത് വെച്ചാണ് സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും രശ്മി ആരോപിക്കുന്നു.
രശ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ശബരിമല വിഷയത്തിൽ ഒരു കലാപത്തിൽ കുറഞ്ഞ ഒന്നും സംഘപരിവാർ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. അയ്യപ്പ വേഷത്തിൽ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാർ കൊട്ടേഷൻ എടുത്ത മുസ്ലീം പ്രൊഫൈലുകളെ വേണ്ട രീതിയിൽ തിരിച്ചറിഞ്ഞാൽ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രൻ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാൻ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകൾക്കു ഉഖ പാർട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങൾ.
ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങൾ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സർക്കാർ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്‌പെയിസുകൾക്കുള്ളിൽ കയറി അതിനെ അശ്ലീല വൽക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന കൊട്ടേഷൻ പലതവണ ഇവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ ഒരു വർഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതൽ മലകയറ്റം വരെയുള്ള സംഭവങ്ങൾ. അയ്യപ്പഭക്തരെ മുസ്ലീങ്ങൾ വെട്ടി പരിക്കേൽപ്പിക്കുന്നു എന്ന ജനം ഠഢ വാർത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം. ഈ ഗൂഢാലോചനയിൽ സംസ്ഥാന പോലീസ് ഫോഴ്‌സിലെ ക്രിമിനൽ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഉള്ള കഏ ശ്രീജിത്തിന്റെ പങ്കും സർക്കാർ അന്വേഷിക്കണം.
മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സർക്കാരിനും ഒപ്പം നിരുപാധികം കേരളം നിൽക്കണം.