തിരുവനന്തപുരം- കെ.എസ്.ആർ.ടി.സിയിൽ ഒക്ടോബർ രണ്ട് മുതൽ അനിശ്ചിത കാല പണിമുടക്ക്.
സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്നലെ വൈകീട്ട് നടത്താനിരുന്ന ചർച്ച സി.എം.ഡി മാറ്റിവച്ചെന്ന് സമരസമിതി ആരോപിച്ചു. താൽക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടത് തിരിച്ചെടുക്കുക. അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നേരത്തെ തൊഴിലാളികൾ നടത്തിയ സത്യഗ്രഹ സമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. മാനേജ്‌മെന്റി ന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയതോടെ കെ.എസ്. ആർ.ടിസി.യിൽ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടർന്ന്, സർവ്വീസുകൾ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാൻ കെ.എസ്.ആർ.ടി.സി. ശ്രമിച്ചി രുന്നു.
ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് മുൻ കാലങ്ങളിൽ വാങ്ങിയ അളവിൽ ഇന്ധനം വാങ്ങാൻ തീരുമാനിച്ചുവെന്ന് എം.ഡി. വിശദമാക്കിയിരുന്നു. പ്രതിദിന വരുമാനത്തിൽ നിന്ന് മാസശമ്പള വിതരണത്തി നായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതിൽ നിന്ന് പണം കടമെടുത്ത് ഡീസൽ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി അറിയിച്ചു. ഇത്തരത്തിലുള്ള കെ.എസ്.ആർ.ടിസി.യുടെ അശാസ്ത്രീയമായ പുനരുദ്ധാരണ നടപടികളിൽ പ്രതി ഷേധിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി സമരം നടത്തുന്നത്.