Sorry, you need to enable JavaScript to visit this website.

മൂന്നും നാലും ബന്ധങ്ങളുളള സ്ത്രീകളുണ്ട്, അവിഹിതം എല്ലാ മേഖലയിലുമെന്ന് കൗണ്‍സലിംഗ് വിദഗ്ധ

തിരുവനന്തപുരം- തന്റെ മുന്നിലെത്തുന്ന വിവാഹമോചനക്കേസുകളില്‍ അധികവും വിവാഹേതര ബന്ധവുമായി ബന്ധപ്പെട്ടാണെന്നും ഇക്കാര്യത്തില്‍ പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും ഒരുപോലെ പ്രതികളാണെന്നും കൗണ്‍സലിംഗ് വിദഗ്ധ കലാമോഹന്‍.

തേപ്പ് കിട്ടിയാല്‍ കരഞ്ഞുകൊണ്ട് നടക്കുന്നത് സ്ത്രീകളാണെന്നാണ് പൊതുധാരണ. എന്നാലത് ശരിയല്ല. കരഞ്ഞുകൊണ്ട് നടക്കുന്ന എത്രയോ പുരുഷന്മാരുമുണ്ട്. ബ്രേക്കപ്പുകള്‍ വലിയ തോതില്‍ പുരുഷന്മാരെയും മാനസിക സമ്മര്‍ദത്തിലാക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

മൂന്നും നാലും വിവാഹേതര ബന്ധങ്ങള്‍ തട്ടും മുട്ടുമില്ലാതെ കൊണ്ടുപോകുന്ന സ്ത്രീകളെ തനിക്കറിയാം. അവര്‍ ഹാപ്പിയാണ്. ഇത്തരം ബന്ധങ്ങളില്‍ എല്ലാവര്‍ക്കും ഒരുപോലെ പരിഗണന നല്‍കാന്‍ അവര്‍ക്ക് കഴിയുന്നു, എന്നാലത് വിവാഹമോചനങ്ങളിലേക്കും നയിക്കുന്നു.

കുട്ടികളുടെ ഭാഷയില്‍ ഇതിന് ഫ്രണ്ട്‌സ് വിത് ബെനഫിറ്റ്‌സ് എന്നാണ് പറയുന്നത്. അവിഹിത ബന്ധങ്ങള്‍ എല്ലാ മേഖലയിലുമുണ്ട്. ഒരു ബന്ധത്തിലൊതുങ്ങാനൊന്നും ആരും തയാറല്ല. ഇക്കാര്യത്തില്‍ പുരുഷന്‍, സ്ത്രീ എന്നൊന്നുമില്ല- കലാമോഹന്‍ പറഞ്ഞു.

 

 

Latest News