കോഴിക്കോട് - കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റും പണ്ഡിതനുമായ ഡോ. ഹുസൈൻ മടവൂരിനെതിരെ ആക്ടിവിസ്റ്റും എഴുത്തുകാരിയും പ്രാസംഗികയുമായ ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. ഫേസ് ബുക്ക് പോസ്റ്റിലാണ് അവർ നിലപാട് വ്യക്തമാക്കുന്നത്.
'2020 ആഗസ്ത് 17-നായിരുന്നു ഞാൻ ഹുസൈൻ മടവൂരിനെ ഒറ്റുകാരൻ എന്ന് വിളിച്ചത്....ഇന്നും ആ നിലപാടിൽ മാറ്റമൊന്നുമില്ല...
അയാൾ നരഭോജികളെ സ്വീകരിച്ചാനയിക്കും. വിരുന്നൂട്ടും....
ഒരത്ഭുദവുമില്ല...' എന്നാണ് ശ്രീജ നെയ്യാറ്റിൻകര എഫ്.ബിയിൽ കുറിച്ചത്.
ഇക്കഴിഞ്ഞ പെരുന്നാൾ സുദിനത്തിൽ മുസ്ലിം നേതാക്കളുടെ വീട് സന്ദർശിക്കുന്നതിന്റെ ഭാഗമെന്നോണം ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ നേതാക്കൾ മുജാഹിദ് നേതാവായ ഡോ. ഹുസൈൻ മടവൂരിന്റെ വീട്ടിലെത്തിയിരുന്നു. സൗഹൃദ സന്ദർശനത്തിനിടെ ഹുസൈൻ മടവൂരിന് സ്നേഹസമ്മാനം നൽകുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വന്നിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ നടക്കുന്നതിനിടെയാണ് വെൽഫെയർ പാർട്ടിയിൽനിന്നും മൂന്നുവർഷം മുമ്പ് രാജിവെച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീജ നെയ്യാറ്റിൻകരയുടെ പോസ്റ്റ്.