കൊച്ചി- ഇലന്തൂർ നരബലി കൊലക്കേസുകളിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി ഒരാളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു തന്നോടു പറഞ്ഞതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. കൊലപാതക ശേഷം അവയവങ്ങൾ വിറ്റെന്നു പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്. പോലീസ് ചോദ്യം ചെയ്യലിലാണ് ലൈല ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭഗവൽ സിംഗിനെയും ലൈലയെയും സ്വാധീനിക്കുന്നതിനാണ് ഒരാളെ കൊലപ്പെടുത്തിയതായി പറഞ്ഞതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഷാഫി.
ലൈംഗിക പീഡനക്കേസിൽ ജയിലിൽ കിടന്ന ശേഷമാണ് മുഹമ്മദ് ഷാഫി ആഭിചാര ക്രിയകളിലേക്കു കടന്നതെന്നാണ് പോലീസ് പറയുന്നത്. ഷാഫി ജയിലിലുണ്ടായ സമയത്ത് ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.