ലുധിയാന- വനിതാ കർഷകരെക്കാൾ വനിതാ കർഷകത്തൊഴിലാളികളുടെ ഇടയിൽ ആത്മഹത്യാ നിരക്ക് കൂടുതലാണെന്ന് പഠനം. ലുധിയാനയയിലെ പഞ്ചാബ് അഗ്രികൾചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാർ നടത്തിയ പഠനത്തിലാണ് ഈ വസ്തുത ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കു
സർക്കാരിന്റെ പ്രത്യേക താൽപര്യത്തിലാണ് ഈ പഠനം സംഘടിപ്പിക്കപ്പെട്ടത്. പഞ്ചാബിലെ കർഷകർക്കിടയിലെ ആത്മഹത്യകളും അവയുടെ കാരണങ്ങളും തിരിച്ചറിയുകയെന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ആറ് ജില്ലകളിലെ 2400 ഗ്രാമങ്ങളിൽ സർവ്വേ നടത്തി. ബർണാല, ബാതിൻഡ, ലുധിയാന, മാൻസ, മോംഗ, സൻഗ്രൂർ എന്നീ ജില്ലകളിലായിരുന്നു പഠനം. 200-18 കാലയളവിലെ ആത്മഹത്യകളാണ് പഠനവിധേയമാക്കിയത്. ഓരോ ഗ്രാമങ്ങളിലും പ്രത്യേക സർവ്വേ നടത്തി. ഗ്രാമപഞ്ചായത്ത് സർപാഞ്ചിന്റെ കൂടി സഹായത്തോടെയാണ് ആത്മഹത്യകൾ സംബന്ധിച്ച വിവരം ലഭിച്ചത്. കർഷകരായ രക്ഷിതാവിന്റെ ആത്മഹത്യക്കു ശേഷം സ്കൂൾ പഠനം അവസാനിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും കൂടുതലാണെന്ന് പറനം പറയുന്നു.